Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

തിങ്കളാഴ്‌ച, ജൂൺ 09, 2025

 ‎‎‎‎‎‎‎‎‎‎‎*ദന്തശുചീകരണം  ഇസ്ലാമിൽ*


https://whatsapp.com/channel/0029Va5tOzKHAdNdRX21wv3A


 ചെറിയ കര്‍മ്മങ്ങളിലൂടെ വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കുക...


സയ്യിദുനാ റസൂലുല്ലാഹിﷺതങ്ങൾ പറഞ്ഞു:-  മിസ്‌വാക്ക്‌ ചെയ്തുകൊണ്ടുള്ള നിസ്കാരത്തിന് അതില്ലാതെയുള്ള നമസ്കാരത്തേക്കാള്‍ 70 ഇരട്ടി പ്രതിഫലം ഉണ്ട്...

  (ബൈഹഖി)

  

മിസ്‌വാക്ക്‌ ചെയ്യാത്ത 70 റക്അത്തുകളേക്കാള്‍ ഉത്തമം മിസ്‌വാക്ക്‌ ചെയ്തുള്ള 2 റക്അത്താണ്...

  (അഹ്‌മദ്‌)

  

മിസ്‌വാക്ക്‌ കൊണ്ട് വുളൂഅ് ചെയ്യുന്നതിന് മുമ്പും വുളൂഇന്റെ ഇടയിലും (രണ്ട് കൈപത്തികൾ കഴുകി വായില്‍ വെള്ളം കൊപ്ലിക്കുകയും മൂക്കില്‍ വെള്ളം കയറ്റി വൃത്തിയാക്കുകയും ചെയ്യുന്നതിന്  മുമ്പും നിസ്കാരത്തില്‍ പ്രവേശിക്കുന്നതിനു മുമ്പും ഉപയോഗിക്കുന്നതാണ് മുറ.


സയ്യിദുനാ റസൂലുല്ലാഹി ﷺ തങ്ങൾ വീട്ടില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ആദ്യം ചെയ്തിരുന്ന കര്‍മ്മം മിസ്വാക്കായിരുന്നു...

 

സയ്യിദുനാ ശുറൈഹ്ബ്നു ഹാനി (റ) സയ്യിദത് ആഇശാ (റ)യോട് ചോദിച്ചു; വീട്ടില്‍ വന്നാല്‍ സയ്യദിനാ റസൂലുല്ലാഹി ﷺ തങ്ങൾ  ആദ്യം എന്ത് ചെയ്യും..? സയ്യിദത് ആഇശാ (റ) പറഞ്ഞു, പല്ല് തേക്കും...

  (മുസ്ലിം)


രോഗി മിസ്‌വാക്ക്‌ ചെയ്യുന്നത് എളുപ്പത്തില്‍ ശരീരത്തില്‍ നിന്ന് ആത്മാവ് വിട്ട് പിരിക്കാന്‍ സഹായിക്കും.


മിസ്‌വാക്ക്‌ ഒന്ന് ഉരതിയതിന് ശേഷം ഉണ്ടാകുന്ന ഉമിനീര്‍ ഇറക്കല്‍ സുന്നത്താണ്. വായ മലിനമായിട്ടുണ്ടെങ്കില്‍ പാടില്ല താനും.


മിസ്‌വാക്കിന്റെ ഇടയില്‍ 

 اللهم بارك لي فيه يا أرحم الراحمين

 *അല്ലാഹുമ്മ ബാരിക് ലീ ഫീഹി യാ അര്‍ഹമ റാഹിമീന്‍* എന്ന് ചൊല്ലല്‍ സുന്നത്താണ്...

 _അർത്ഥം :-  പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവേ!(മിസ്‌വാക്ക്‌ ചെയ്യുന്ന എന്റെ ഈ അമലിൽ ഉള്ള കുറവുകൾ നീക്കി  ബർക്കത്ത് ചെയ്യേണമേ..._ 


മിസ്‌വാക്ക്‌ ഇല്ലെങ്കിൽ മിസ്‌വാക്കിന്റെ  സ്ഥാനത്ത് സാധാരണ നാം ഉപയോഗിക്കുന്ന ടൂത്ത് ബ്രഷ്  ഉപയോഗിക്കാൻ പറ്റുന്നതാണ്.. പക്ഷേ മിസ്‌വാക്ക്‌ ഉപയോഗിക്കൽ ആണ് ഉത്തമം.


ഉറക്കം കൊണ്ടോ മറ്റുള്ള കാരണത്താലോ വായ പകര്‍ച്ചയായിട്ടില്ലെങ്കില്‍ നോമ്പുള്ളവര്‍ ഉച്ചക്ക് ശേഷം മിസ്‌വാക്ക്‌ ചെയ്യല്‍ കറാഹത്താണ്.


മിസ്‌വാക്ക്‌ ചെയ്യുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍


01) വായ ശുചിത്വമുള്ളതാവുന്നു.


02) അല്ലാഹുﷻവിന്റെ പ്രീതി ലഭിക്കാന്‍ കാരണമാകുന്നു.


03) പല്ലുകള്‍ക്ക് നിറം ലഭിക്കുന്നു.


04) ദുര്‍ഗന്ധം ഇല്ലാതാവുന്നു.


05) ഊനിന് ബലം ലഭിക്കുന്നു.


06) മരണസമയം കലിമ ചൊല്ലാന്‍ കഴിയല്‍.


07) ബുദ്ധികൂര്‍മ്മത.


08) ഇബാദത്തിന് ഇരട്ടി പ്രതിഫലം ലഭിക്കല്‍.


09) തലയുമായി ബന്ധപ്പെട്ടുള്ള അസുഖങ്ങള്‍ നീങ്ങിക്കിട്ടല്‍.


10) അഭിവൃദ്ധി.


11) കാഴ്ചശക്തി വര്‍ദ്ധിക്കും.


12) വിചാരണ നാളില്‍ കിതാബ് വലത് കൈയില്‍ ലഭിക്കും.


13) മലക്കുകള്‍ സന്തോഷിക്കും.


14) പല്ലുകള്‍ക്ക് ബലം വര്‍ദ്ധിക്കും.


15) കഫശല്യം ഒഴിവാകും.


16) കുഷ്ടരോഗം വരാതിരിക്കല്‍.


17) സമ്പത്തും സന്താനങ്ങളും വര്‍ദ്ധിക്കും.

 

18) നല്ല ഖബര്‍ ജീവിതം ലഭിക്കും.


19) മരണസമയത്ത് അസ്റാഈല്‍ നല്ല രൂപത്തില്‍ സമീപിക്കും.


20) നര പിന്തും. 


21) ഭക്ഷണത്തില്‍ ബറക്കത്തുണ്ടാവും.


22) ജീവിതവിശാലത.


നാം  നിസാരമായി കാണുന്ന യാതൊരു പ്രയത്നവും വേണ്ടാത്ത കര്‍മ്മമായ ദന്ത ശുചീകരണത്തിന് അല്ലാഹു ﷻ നല്‍കുന്ന പ്രതിഫലം എത്രയാണെന്ന് നോക്കുക. നമ്മുടെ രക്ഷിതാവായ അല്ലാഹു ﷻ എത്ര ഔദാര്യവാനാണ് .


അതെ, ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തം ഉണ്ട്...


കേവലം വായനയില്‍ ഒതുക്കാതെ സുന്നത്തായ സമയങ്ങളില്‍ ദന്ത ശുചീകരണം കൊണ്ട് വരണമെന്നും മുത്ത് നബി സയ്യിദുനാ റസൂലുല്ലാഹി ﷺ തങ്ങളുടെ ജീവിത ചര്യ ഒരോന്നായി ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കണമെന്നും വായനക്കാരോട് ഉണര്‍ത്തുന്നു. അതിന് നമുക്ക് അല്ലാഹു ﷻ തൗഫീഖ് നല്‍കട്ടെ..,

ആമീന്‍ യാ റബ്ബൽ ആലമീൻ

നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും നിങ്ങളോട് ബന്ധപ്പെട്ടവർക്കും, maറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക..

അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ


*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*

*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*


ദുആ വസിയ്യത്തോടെ....

തിങ്കളാഴ്‌ച, ജൂൺ 02, 2025

നോമ്പ് ഖളാഅ്‌ വീട്ടൽ !!

പരിഹാര ദാനം (ഫിദ്യ)*

   നോമ്പനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ പകരം ചെയ്യേണ്ട അന്നദാനമാണ് ഫിദ്യ. സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം, നീങ്ങുമെന്ന് പ്രത്യാശയില്ലാത്ത വാര്‍ദ്ധക്യം തുടങ്ങിയ പ്രതിബന്ധങ്ങള്‍ക്ക് വേണ്ടി നോമ്പ് ഉപേക്ഷിച്ചവന്‍ ഓരോ ദിവസത്തിന് ഒരു മുദ്ദ് (800 മി.ലി.) വീതം ദാനം ചെയ്യേണ്ടതാണ്. തല്‍സമയത്ത് അതിന് കഴിയുമെങ്കിലാണ് ഇപ്പറഞ്ഞത്. ഖളാഅ് വീട്ടല്‍ ഇവന് ബാധ്യതയില്ല. പിന്നീട്  ഖളാഅ് വീട്ടാന്‍ സാധിച്ചാലും ശരി. കാരണം പ്രസ്തുത സാഹചര്യത്തില്‍ ആദ്യമേ അവന്റെ ബാധ്യത നോമ്പല്ല. മറിച്ച് ഫിദ്യ (പ്രായശ്ചിത്തം) യായി ഒരു നോമ്പിന് ഒരു മുദ്ദ് എന്ന തോതില്‍ ദാനം ചെയ്യലാണ്. രോഗം മൂലം നോമ്പനുഷ്ഠിക്കാന്‍ പ്രയാസമനുഭവപ്പെടുന്ന അവസ്ഥയിലാണീ ആനുകൂല്യം. ഇങ്ങനെ ഫിദ്യ നല്‍കി സ്വഹാബികളില്‍ പലരും പരിഹാരം നിര്‍വഹിച്ചതായി കാണാവുന്നതാണ്. 

 സ്വഹാബികളില്‍ പ്രമുഖനായ അനസ്(റ) രോഗബാധിതനായി കിടന്ന സമയത്തെ നോമ്പ് ഫിദ്യ നല്‍കി പരിഹരിച്ചിരുന്നു. സുഖപ്പെടുമെന്നു പ്രതീക്ഷയുള്ള രോഗി ഫിദ്യ നല്‍കേണ്ടതില്ല. അതുപോലെ തന്നെ യാത്രക്കാരനും ശൈത്യമുള്ള ദിവസമല്ലാതെ നോമ്പെടുക്കാന്‍ കഴിയാത്തവര്‍ ഉപേക്ഷിക്കുന്ന നോമ്പിനും ഫിദ്യ വേണമെന്നില്ല. ഇവര്‍ക്കെല്ലാം മറ്റൊരിക്കല്‍ നോട്ടുവീട്ടാന്‍ അവസരം പ്രതീക്ഷിക്കാവുന്നതാണല്ലോ.

*ഗര്‍ഭിണിയും മുല കൊടുക്കുന്ന സ്ത്രീയും.*

   ഗര്‍ഭിണി, മുല കൊടുക്കുന്ന സ്ത്രീ എന്നിവര്‍ കുട്ടിക്ക് വിഷമം സംഭവിക്കുമെന്ന ഭയമുള്ളത് കൊണ്ട് നോമ്പ് ഉപേക്ഷിച്ചാല്‍ ഒരു മുദ്ദ് ദാനം ചെയ്യുന്നതോടൊപ്പം ഖളാഅ് വീട്ടല്‍കൂടി നിര്‍ബന്ധമാകും. സ്വന്തം കുഞ്ഞിന്റെ കാര്യത്തില്‍ മാത്രമല്ല, കൂലിക്കോ അല്ലാതെയോ മറ്റു കുഞ്ഞുങ്ങളെ മുലയൂട്ടുന്നവള്‍ക്കും ഈ വിധി ബാധകമാണ്. ഇനി അവര്‍ സ്വന്തം ശരീരത്തിനോ ശരീരത്തിനും കുട്ടിക്കും കൂടിയോ വിഷമം സംഭവിക്കുമെന്ന് ഭയപ്പെട്ടതിന് വേണ്ടിയാണ് നോമ്പ് ഉപേക്ഷിച്ചതെങ്കില്‍ ഖളാഅ് വീട്ടല്‍ മാത്രമേ നിര്‍ബന്ധമുള്ളൂ. മുദ്ദ് കൊടുക്കേണ്ടതില്ല.

 മുങ്ങിനശിക്കാന്‍ പോകുന്നവരെ രക്ഷപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ക്കുവേണ്ടി നോമ്പ് മുറിക്കേണ്ടിവന്നവര്‍ക്കും ഫിദ്യ നല്‍കണം. നോമ്പ് നഷ്ടപ്പെടുത്താതെ രക്ഷാപ്രവര്‍ത്തനം സാധ്യമാകാത്തിടത്ത് നോമ്പ്മുറിച്ചു രക്ഷപ്പെടുത്തുക തന്നെ വേണം.

 മതപരമായി മാന്യത (ഹുര്‍മത്) കല്‍പ്പിക്കാവുന്ന മനുഷ്യനെ രക്ഷപ്പെടുത്തുന്നത് പോലെയാണ് ഹുര്‍മത് വിധിക്കാവുന്ന ജീവികളെ രക്ഷപ്പെടുത്തുന്നതിനായി നോമ്പ് മുറിക്കേണ്ടിവരുന്നതും. ഇതനുസരിച്ച് ജീവിയെ രക്ഷപ്പെടുത്താന്‍ നോമ്പ് മുറിച്ചവന്‍ നോറ്റുവീട്ടുന്നതിനു പുറമെ ഫിദ്യ കൂടി നല്‍കല്‍ അനിവാര്യമാകുന്നു. 

 സമ്പത്തു സംരക്ഷണാര്‍ത്ഥം നോമ്പ് മുറിച്ചവന് പ്രസ്തുത ധനം തന്റേതല്ലെങ്കില്‍ ഫിദ്യ നല്‍കല്‍ നിര്‍ബന്ധമാകുന്നു. സ്വത്ത് തന്റേതാണെങ്കില്‍ ഫിദ്യ വേണ്ട. ഭാര്യാഭര്‍തൃ സംസര്‍ഗം കാരണമല്ലാതെ മറ്റേതെങ്കിലും വിധം നോമ്പ് മുറിച്ചവന് നഷ്ടമായ നോമ്പ് നോറ്റുവീട്ടിയാല്‍ മതി. ഫിദ്യ നിര്‍ബന്ധമില്ല. അതുപോലെതന്നെ മതപരിത്യാഗിക്കും ഫിദ്യ ബാധകമല്ല. ഇതില്‍ നിന്നു ഫിദ്യ ശിക്ഷാനടപടിയല്ലെന്നു മനസ്സിലാക്കാവുന്നതാണ്. അല്ലാഹുﷻവിനറിയുന്ന യുക്തിയും രഹസ്യവും ഉള്‍ക്കൊള്ളുന്ന ഒരു അനുഷ്ഠാനമാണിത്.

അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*

*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*

ദുആ വസിയ്യത്തോടെ....

ഇസ്ലാമിക സംശയങ്ങളും മറുപടിയും

 ഇസ്ലാമിക അറിവുകളും 

ഇസ്ലാമിക ചരിത്രങ്ങളും, 

ഇസ്ലാമിക മസ്അലകളും 

ഇസ്ലാമിക പോസ്റ്റുകളും

ഇസ്ലാമിക വീഡിയോകളും 

ലഭിക്കാൻ ഈ ലിങ്ക് വഴി പരലോക വിജയത്തിന് വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക 

https://whatsapp.com/channel/0029Va5tOzKHAdNdRX21wv3A

ചോ : അന്യന്റെ സ്ഥലത്തു വീണു കിടക്കുന്ന പഴവർഗങ്ങൾ എടുക്കൽ അനുവദനീയമാണോ?

ഉ : സ്ഥലത്തിന് മതിലോ മറ്റോ കെട്ടിയിട്ടുണ്ടെങ്കിൽ അവിടെ വീണ പഴം എടുക്കൽ ഹറാമാണ് പൊതുജനങ്ങൾക്ക് എടുക്കാൻ അനുവദിക്കപ്പെട്ടിട്ടില്ലെങ്കിൽ മതിലിനു പുറത്തുവീണത് എടുക്കലും ഹറാമാണ് (ഫത്ഹുൽ മുഈൻ : 340)

(ഉടമസ്ഥന്ന് തൃപ്തിയുണ്ട് എന്നുറപ്പായാൽ എടുക്കാവുന്നതാണ്)

ചോ :പ്രസവിക്കപ്പെട്ട കുട്ടിയുടെ മുടിയുടെ തൂക്കം അനുസരിച്ച് എന്തെങ്കിലും സ്വദഖ കൊടുക്കുന്ന പതിവ് ഇസ്ലാമികമാണോ? വിശദീകരണം പ്രതീക്ഷിക്കുന്നു.

ഉ :പ്രസവിക്കപ്പെട്ട കുഞ്ഞിന് ഏഴാം ദിവസം മുടികളയലും മുടിയുടെ തൂക്കമനുസരിച്ച് സ്വര്‍ണമോ വെള്ളിയോ സ്വദഖ നല്‍കലും സുന്നത്താണ് (ഫത്ഹുല്‍മുഈന്‍)

നബി(സ്വ) ഫാത്വിമാബീവി(റ)യോട് ഹുസൈന്‍(റ)ന്‍റെ മുടി തൂക്കിനോക്കാനും അളവനുസരിച്ച് വെള്ളി സ്വദഖ നൽകാനും കല്‍പിച്ചതായും ഫാത്വിമാ(റ) അങ്ങനെ ചെയ്തതായും ഹദീസിലുണ്ട്.

വെള്ളിയുടെ തൂക്കം നോക്കി സ്വദഖ നല്‍കുന്നതിനേക്കാള്‍ ഉത്തമം സ്വര്‍ണത്തിന്‍റെ തൂക്കമനുസരിച്ച് സ്വദഖ നൽകലാണ് (ഇആനതുത്ത്വാലിബീന്‍ 2-563)

സാമ്പത്തികമായി കഴിവുള്ളവര്‍ക്ക് സ്വര്‍ണമോ അതിന് സമാനമായ തുകയോ നല്‍കാം. കഴിവില്ലാത്തവര്‍ക്ക് വെള്ളിയോ അതിന് സമാനമായ തുകയോ സ്വദഖ നല്കാവുന്നതാണ്.

ചോ :എന്‍റെ വീട്ടിൽ മുയൽ പോലുള്ള ജീവികളെ വളർത്തുന്നുണ്ട്. അവയുടെ കൂട്ടിൽ കാഷ്ടങ്ങൾ ഉണ്ട്. ഞാൻ അവകളെ എടുക്കുമ്പോൾ കുറച്ചൊക്കെ വസ്ത്രത്തിലോ ദേഹത്തോ ആയാൽ മാപ്പ് ചെയ്യപ്പെടുമോ? എന്തൊക്കെയാണ് അങ്ങനെ ഉള്ളതിന്‍റെ വിധികൾ?

ഉ :ഏതു ജീവിയുടെയും മലവും മൂത്രവും നജസാണ്. വളര്‍ത്തുമൃഗങ്ങളുടെ കാഷ്ടവും ഇതില്‍പെടുമല്ലോ.

വളര്‍ത്തുമൃഗങ്ങളുമായി പെരുമാറുമ്പോള്‍

വസ്ത്രത്തിലോ ശരീരത്തിലോ അവയുടെ മൂത്രമോ കാഷ്ടമോ ആകുന്നതിന് കുഴപ്പമൊന്നുമില്ല. ശരീരവും വസ്ത്രവും മുഴുസമയവും നജസില്‍ നിന്ന് ശുദ്ധിയായിരിക്കണമെന്ന നിര്‍ബന്ധകല്‍പന ഇസ്ലാമിലില്ല

(ഫത്ഹുല്‍ മുഈന്‍)

ശരീരവും വസ്ത്രവും സധാസമയവും നജസില്‍ നിന്ന് മുക്തമാകണമെന്ന നിര്‍ബന്ധകല്‍പന ഇല്ലെങ്കിലും എപ്പോഴും പൂര്‍ണമായ ശുദ്ധിയെയും വൃത്തിയെയും പ്രോല്‍സാഹിപ്പിക്കുന്ന മതമാണ് ഇസ്ലാം. വൃത്തി ഈമാനിന്‍റെ പകുതിയാണെന്ന് തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ മേല്‍പറഞ്ഞ നജസുകള്‍ ശരീരത്തിലോ വസ്ത്രത്തിലോ ഉണ്ടായിരിക്കെ നിസ്കാരം ശരിയാവുകയില്ല. നിസ്കാരത്തില്‍

ഈ നജസുകള്‍ക്ക് വിട്ടുവീഴ്ചയില്ല.(ഫത്ഹുല്‍മുഈന്‍)

ചോ : മൂത്രം ഒഴിച്ച് കഴുകിയതിന് ശേഷം എഴുന്നേറ്റ് രണ്ടടി നടന്ന് ഗുഹ്യസ്ഥാനം അമർത്തുമ്പോൾ ഒരു തുള്ളി വന്ന് നിൽക്കുന്നതായി കാണുന്നു. ഈ അവസ്ഥയില്‍ നിസ്കാരം ശരിയാകുമോ? നിസ്കരിച്ചവ മടക്കി നിസ്കരിക്കണോ? 

ഉ :മനുഷ്യജീവിതത്തിന്‍റെ നിഖിലമേഖലകളിലും പാലിക്കേണ്ട കൃത്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും വിഭാവനം ചെയ്യുന്ന മതമാണ് വിശുദ്ധ ഇസ്ലാം.

വൃത്തിയും ശുദ്ധിയും പാലിച്ച് ജീവിക്കുകയെന്നത് ആരാധനാമുറകളുടെ സ്വീകാര്യതക്ക് പോലും നിബന്ധനയാക്കിയ മതമാണല്ലോ ഇസ്ലാം. ദിനേന അഞ്ചു നേരം നിസ്കരിക്കുമ്പോള്‍ അംഗസ്നാനം ചെയ്യാനും പ്രത്യേകസാഹചര്യങ്ങളില്‍ ദേഹസ്നാനം ചെയ്യാനും നിര്‍ബന്ധമാക്കിയതിലെ പൊരുള്‍ വൃത്തിയും ശുദ്ധിയും ഇല്ലാത്ത ഒരു സമയവും മനുഷ്യനില്ലാതിരിക്കണമെന്നതാണ്.

മലമൂത്രവിസര്‍ജനം നടത്തിക്കഴിഞ്ഞ ശേഷം പെട്ടന്ന് കഴുകിഎണീക്കുന്നതിന് പകരം ഗുഹ്യാവയവങ്ങളില്‍ തങ്ങിനില്‍ക്കുന്ന വിസര്‍ജ്യവസ്തുക്കള്‍കൂടി പുറത്തുപോരുന്നത് വരെ കാത്തിരിക്കാനും അവ പുറത്തുപോകാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാനും ഇസ്ലാം പഠിപ്പിക്കുന്നുണ്ട്.

മലമൂത്രവിസര്‍ജനം നടത്തുമ്പോള്‍ ഇടതുഭാഗത്തേക്ക് ഭാരംകൊടുത്തിരിക്കാനും കഴുകിവൃത്തിയാക്കുന്നതിന് മുമ്പ് ശബ്ദമനക്കിയോ ഗുഹ്യാവയവങ്ങള്‍ ഇളക്കിയോ മറ്റോ തങ്ങിനില്‍ക്കുന്നവകൂടി പുറത്തേക്കുകളയുവാനും ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്.

നബി(സ്വ) ഒരു ദിവസം സ്വഹാബാക്കളോടൊപ്പം ഖബറാളികളുടെ അരികിലൂടെ സഞ്ചരിക്കുകയായിരുന്നു. നബി തങ്ങള്‍ അടുത്തുള്ള രണ്ട്‌ ഖബറുകള്‍ ചൂണ്ടി ഈ രണ്ടു ഖബ്റിലുള്ളവരും ശിക്ഷിക്കപ്പെടുകയാണെന്ന്‌ പറഞ്ഞു. സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്‍റെ പ്രവാചകരെ, എന്തിനാണ്‌ അവര്‍ ശിക്ഷിക്കപ്പെടുന്നത്‌. നബി (സ്വ) പറഞ്ഞു: ഇതില്‍ ഒരാള്‍ ഏഷണിക്കാരനും, മറ്റേയാള്‍ മൂത്രശുദ്ധി വരുത്താത്തയാളുമായിരുന്നു. നബി(സ്വ) സഹാബാക്കളോട് പച്ചയായ ഒരു ചെടിക്കൊമ്പ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അത്‌ രണ്ട്‌ കഷ്ണമായി മുറിച്ച്‌ ഖബറിടത്തില്‍ കുത്തി. സ്വഹാബികള്‍ ചോദിച്ചു: എന്തിനാണ് നബിയേ ഇത്? നബി(സ്വ) മറുപടി പറഞ്ഞു: ആപച്ച കമ്പുകള്‍ പച്ചയായി നില്‍ക്കുന്ന കാലത്തോളം മയ്യിത്തിന്‌ ശിക്ഷ ലഘൂകരിക്കാന്‍ കാരണമായേക്കാം (ബുഖാരി,മുസ്ലിം).

ചോദ്യകര്‍ത്താവ് ഉന്നയിച്ചത് പോലെ ശുദ്ധിവരുത്തിത ശേഷം പിന്നെയും മുത്രം പുറത്തേക്ക് വന്നുവെന്ന് ഉറപ്പായാല്‍ അത് വസ്ത്രത്തിലായ അവസ്ഥയില്‍ നിസ്കാരം ശരിയാവുകയില്ല. മൂത്രം ഒരു തുള്ളിയാണെങ്കിലും അത് വസ്ത്രത്തിലായിരിക്കെ നിസ്കാരം ശരിയാവുകയില്ല. അങ്ങനെ നിസ്കരിച്ചിട്ടുണ്ടെങ്കില്‍ അത് മടക്കിനിസ്കരിക്കല്‍ നിര്‍ബന്ധമാണ്. നിത്യഅശുദ്ധക്കാര്‍ പോലും നിസ്കാരത്തിന്‍റെ സമയമായ ശേഷം നജസ് പുറത്തുവരാത്ത രീതിയില്‍ ഗുഹ്യസ്ഥാനം കെട്ടിവെച്ച് പെട്ടന്ന് നിസ്കരിക്കണമെന്നാണ് ശറഇന്‍റെ നിര്‍ദേശം.

മൂത്രമൊഴിച്ച ശേഷം രണ്ടടി നടക്കുമ്പോള്‍ വീണ്ടും മൂത്രത്തുള്ളികള്‍ കാണുന്നത് വിസര്‍ജനം പൂര്‍ണമാകാത്തത് കൊണ്ടാണ്. അല്‍പം സമയമെടുത്ത് ശബ്ദമനക്കിയോ ഒന്ന് എണീറ്റിരുന്നോ മൂത്രം പൂര്‍ണമായി പുറത്തുപോയെന്നുറപ്പുവരുത്തിയ ശേഷം മാത്രം കഴുകിവൃത്തിയാക്കിയാല്‍ പിന്നീട് മൂത്രത്തുള്ളികള്‍ പുറത്തുവരുന്നത് ഒഴിവാക്കാം.

ചോ :വിവാഹം കഴിഞ്ഞു മൂന്നാം ദിവസം പെണ്ണിന് മാനസികമായ പ്രശ്നം ഉണ്ടായിരിക്കെ തിരിച്ച് സ്വന്തം വീട്ടിലേക്ക് പോകുകയുണ്ടായി. മാനസിക നില ശരിയാവുന്നില്ല. വിവാഹം കഴിഞ്ഞ് 2 മാസം ആയി. അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ സന്ദർശിക്കുകയൊന്നും ഉണ്ടായിട്ടും ഇല്ല. തമ്മിൽ ശാരീരികമായും ഒന്നും നടന്നിട്ടും ഇല്ല. ആ ഭർത്താവ് കൊടുത്ത മഹർ തിരിച്ച് വാങ്ങൽ അനുവദനീയമാണോ? ഒന്ന് വിശദമാക്കി തരാമോ?

ഉ : വിവാഹം കഴിഞ്ഞ ശേഷം വിവാഹബന്ധം തുടരുന്ന കാലത്തോളം സ്ത്രീ മഹ്റിന് അവകാശിയാണ്. ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതോടെ നിശ്ചിത മഹ്റ്‍ മുഴുവന്‍ അവള്‍ക്ക് സ്ഥിരപ്പെടുന്നു. ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷം വിവാഹബന്ധം മുറിയുന്നത് കൊണ്ട് മഹ്റ് തിരിച്ചുവാങ്ങാന്‍ പറ്റില്ല.

പരസ്പരം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് ത്വലാഖ് ചൊല്ലപ്പെട്ടാല്‍ മഹ്റിന്‍റെ പകുതി മാത്രമേ പെണ്ണിന് അവകാശമുള്ളൂ. എന്നാല്‍ സ്ത്രീയുടെ ഭാഗത്തുനിന്ന് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ്തന്നെ  വിവാഹബന്ധവിഛേദനം നടക്കുകയോ സ്ത്രീയുടെ ന്യൂനതകള്‍ കാരണം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ്തന്നെ പുരുഷന്‍ ഫസ്ഖ് ചെയ്യുകയോ ചെയ്താല്‍ സ്ത്രീക്ക് മഹ്റിന് തീരെ അവകാശമില്ല (ഫത്ഹുല്‍‌മുഈന്‍).


സ്ത്രീ മഹ്റിന്‍റെ പകുതിക്ക് മാത്രം അവകാശിയാകുമ്പോള്‍ പകുതിയും തീരെ അവകാശമില്ലാതാവുമ്പോള്‍ മുഴുവനും തിരിച്ചുവാങ്ങാവുന്നതാണ്.


അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*

*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*

ദുആ വസിയ്യത്തോടെ....


♡ ㅤ     ❍ㅤ      ⎙ㅤ       ⌲ 


ബുധനാഴ്‌ച, ഒക്‌ടോബർ 30, 2024

ലോകത്തിലെ സ്വർഗം എന്നും കശ്മീർ തന്നെ !!

പോയവരൊക്കെ നിസ്സംശയം ഇങ്ങനെ പറയാൻ കാരണം അതിന്റെ മധുരം ആസ്വദിച്ചത് കൊണ്ടല്ലേ.

ഇനിയും നമ്മൾ കാത്തിരിക്കണോ 

പോകാം മഞ്ഞു കൊണ്ട് പുതച്ച മലകൾക്ക് താഴെ പച്ച വിരിച്ച പുൽമേടുകൾക്ക് മേലെ നമ്മേ ലയിപ്പിക്കാൻ 

സ്വർഗത്തിലേക്ക് 

*അതും യാത്രികന്റെ കൂടെ*

❄️❄️❄️❄️❄️❄️❄️❄️❄️

      Yaathrikan Holidays 

                Presents

```Jannat-e-Kashmir```

🤝For More:-

Vibheesh:+91 9946721234

Faris:+91 9751196666

Murshi:+91 9744038579

Open WhatsApp Group👇

https://chat.whatsapp.com/J9EdscmIly2A6nkqOtwd2G

ഇസ്ലാമിക് ഭവന ശാസ്ത്രത്തിൻറെ വിജയകരമായ 12-ാം ബാച്ച ഉടൻ ആരംഭിക്കുന്നു

 https://chat.whatsapp.com/E4WS35LrAYbIuubp3Iq54C

📌100 ക്ലാസുകൾ 

📌   വാട്സാപ്പിലായിരിക്കും ക്ലാസ്  (കോണ്ടാക്റ്റ് ക്ലാസ് അവസാനം ഉണ്ടാവും)      

📌 ഓരോ ദിവസവും എടുക്കുന്ന ക്ലാസുകൾ ടെലിഗ്രാമിൽ സൂക്ഷിച്ചു വെക്കും

📌 ഉത്തമ ഭൂമിയെ അറിയാം.

📌 കിണർ, കുഴൽക്കിണർ സ്ഥാനനിർണ്ണയം നടത്താം.

📌 വീടുമായി ബന്ധപ്പെട്ട പ്ലാൻ, റൂമുകൾ തിരിച്ച് മുഴുവൻ കുറ്റിയും അടിക്കാം.

📌 വാസ്തു ശാസ്ത്രപരമായ ഇസ്ലാമിക ചികിത്സകൾ. 

📌ഖിബ് ല നിർണ്ണയിക്കാം

📌 നിസ്കാര സമയം അറിയാം.

📌 ഇനിയും ഇതുമായി ബന്ധപ്പെട്ട ഒരുപാട് വിഷയങ്ങളെപ്പറ്റി പഠിക്കാം

📌 ഒരോ ബാബിന്റെയും pdf ഉണ്ടാവും 

📌 കണ്ടു മനസ്സിലാക്കേണ്ടത് ചെറിയ വീഡിയോ അയച്ചു കാണിച്ചു തരും

🌹 *Tutor : ഡോ മുഹമ്മദ് അഹ്സനി ഒളവണ്ണ* 

☪️ തികച്ചും ഇസ്ലാമിക പരമായ വിശദീകരണം മാത്രം ഉൾക്കൊള്ളുന്നത്  

*4 ഘട്ടം ഉൾക്കൊള്ളുന്നതാണ് ഈ കോഴ്സ്*

*ഘട്ടം ഒന്ന്* വാസ്തു ശാസ്ത്രം

*ബാബ് ഒന്ന് : വീടും ഇസ്ലാമും*

1 : പരിശുദ്ധ ഖുർആനും വീടും

2 : തിരു ഹദീസുകളും വീടും

*ബാബ് രണ്ട് : പ്ലോട്ടിനെ അറിയൽ*

1 : പേരുകളെ കൊണ്ടറിയൽ

2 : ഖനന വസ്തുക്കളെ കൊണ്ടറിയൽ

3 : സ്ഥലത്തിന്റെ കിടപ്പ് കൊണ്ടറിയൽ

4 : അയൽ പക്കം കൊണ്ടറിയൽ

5 : ദേവാലയങ്ങളെ കൊണ്ടറിയൽ

6 : മരങ്ങളെ കൊണ്ടറിയൽ

*ബാബ് മൂന്ന് : വീടിന്റെ മൂലകൾ*

1 : കന്നി മൂല ( തെക്ക് പടിഞ്ഞാറ് )

2 : ധനു മൂല ( വടക്ക് പടിഞ്ഞാറ് )

3 : മീനം മൂല ( വടക്ക് കിഴക്ക് )

4 : മിഥുനം മൂല ( തെക്ക് കിഴക്ക് )

*ബാബ് നാല് : വീടിനെ തെറ്റിച്ച് നിർത്തൽ*

1 : യഥാർത്ഥ നാല് ദിക്കുകളിലേക്ക്

2 : ഖിബ് ലയിലേക്ക്

3 : റോഡ് , വഴി എന്നിവയിലേക്ക്

*ബാബ് അഞ്ച് : വീട് നിർമാണം*

1 : വീടിന്റെ അളവുകൾ

2 : കുറ്റിയടിക്കൽ

3 : തറക്കല്ലിടൽ

4 : റൂമുകളുടെ സ്ഥാനം

5 : വാതിലുകൾ ജനവാതിലുകൾ എന്നിവയുടെ സ്ഥാനം

*ബാബ് ആറ് : വീടിന്റെ പുറത്തുള്ള നിർമ്മാണങ്ങൾ*

1 : ബാത്ത് റൂമുകൾ , ടോയ്‌ലറ്റുകൾ

2 : പക്ഷി മൃഗാതികളുടെ കൂടുകൾ

3 : വിറക് പുര

4 : കിണർ

*ബാബ് ഏഴ് : ഗൃഹപ്രവേശനം*

1 : ബാങ്ക്

2 : നിസ്കാരം

3 : മൗലിദ് പാരായണം

4 : ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട മത വിധികൾ മര്യാദകൾ

*ഘട്ടം രണ്ട്* വാസ്തു ശാസ്ത്രവുമായി ബന്ധപ്പെട്ടുള്ള ആത്മീയ ചികിത്സാ രീതികൾ

*ഘട്ടം മൂന്ന്* ഖിബ് ല നിർണ്ണയം

*ഘട്ടം നാല്* നിസ്കാര സമയ ഗണന രീതികൾ

🤝 *ക്ലാസ്സിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടൂ;-* 

🌹 മാക്സിമം ഷെയർ ചെയ്യുക🌹

ലിങ്ക് കാണുന്നില്ലെങ്കിൽ മറ്റൊരാൾക്ക് അയച്ചു കൊടുക്കുക=കാണും

വെള്ളിയാഴ്‌ച, സെപ്റ്റംബർ 06, 2024

100 ബില്യൺ ഡോളർ ചെലവിൽ നിർമ്മിച്ച മക്കയിലെ ഗ്രാൻഡ് മോസ്‌ക് !

 100 ബില്യൺ ഡോളർ ചെലവിൽ നിർമ്മിച്ച ഭൂമിയിലെ ഏറ്റവും ചെലവേറിയ കെട്ടിടങ്ങളുടെ പട്ടികയിൽ മക്കയിലെ ഗ്രാൻഡ് മോസ്‌ക് ഒന്നാം സ്ഥാനത്താണ്.

  വലിപ്പം: ഒരു ദശലക്ഷം (1,000,000) ചതുരശ്ര മീറ്റർ

  രണ്ട് (2) ദശലക്ഷം ആളുകളെ ഉൾക്കൊള്ളാൻ കഴിയും

  പ്രതിവർഷം ഇരുപത് (20) ദശലക്ഷം സന്ദർശകരെ സ്വീകരിക്കുന്നു

  ഇരുപത്തിനാല് (24) മണിക്കൂർ തുറന്നിരിക്കുന്നു. 1400 വർഷത്തിലേറെയായി ഇത് പൂർണ്ണമായും അടച്ചിട്ടില്ല

  1800 ക്ലീനർമാർക്ക് 40 ഇലക്ട്രിക് സാനിറ്ററി ക്ലീനിംഗ് കാറുകളുണ്ട്

  തുറന്ന മുറ്റം വൃത്തിയാക്കാൻ 60 ഇലക്ട്രിക് സാനിറ്ററി മെഷീനുകൾ ഉണ്ട്

  2000 സാനിറ്ററി ബാരലുകൾ പരിസരത്ത് വ്യാപിച്ചുകിടക്കുന്നു

   40000 പരവതാനികളാൽ പൊതിഞ്ഞ നില (ജിദ്ദയ്ക്കും മക്കയ്ക്കും ഇടയിലുള്ള ദൂരത്തേക്കാൾ നീളം (79 കി.മീ))

  13000 ടോയ്‌ലറ്റുകൾ, ദിവസവും നാല് (4) തവണ/6 മണിക്കൂർ വൃത്തിയാക്കി

  25000 വാട്ടർ ഡിസ്പെൻസറുകൾ (ലോകത്തിലെ ഏറ്റവും വലിയ ജലവിതരണ സംവിധാനങ്ങളിൽ ഒന്ന്)

  കുടിവെള്ളത്തിന്റെ 100 റാൻഡം സാമ്പിളുകൾ ദിവസവും പരിശോധിക്കുന്നു

  സംസം കിണറിൽ നിന്നുള്ള അധിക ജലം 1,700,000 (1.7 ദശലക്ഷം), വാട്ടർ ബോട്ടിലുകൾ (10 ലിറ്റർ ശേഷി) സംഭരണ ​​ടാങ്കുകളിലാണ് സംഭരിക്കുന്ന

വെള്ളിയാഴ്‌ച, നവംബർ 25, 2022

ഡൽഹി ജുമാ മസ്ജിദിൽ ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകൾക്കും പ്രവേശിക്കാം; വിലക്ക് പിൻവലിച്ചു !!

ഡൽഹി ജുമാ മസ്ജിദിൽ ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകൾക്ക് പ്രവേശനം വിലക്കിയ നടപടി പിൻവലിച്ചു. ഡൽഹി ലെഫ്. ഗവർണറുമായുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് വിലക്ക് നീക്കിയത്. സന്ദർശകർ പള്ളിയുടെ പവിത്രത കാത്തുസൂക്ഷിക്കണമെന്ന് അഭ്യർത്ഥനയോടെയാണ് ഇമാം ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകളുടെ വിലക്ക് പിൻവലിച്ചത്.

സംഭവത്തിൽ ദേശീയ വനിത കമ്മീഷൻ സ്വമേധയാ കേസ് എടുത്തിരുന്നു.


കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഡൽഹി ജുമാ മസ്ജിദിന്റെ മൂന്ന് പ്രവേശന കവാടങ്ങൾക്കു പുറത്ത് ഒറ്റക്കെത്തുന്ന സ്ത്രീകൾക്ക് പ്രവേശനം വിലക്കിയെന്ന് കാട്ടി അറിയിപ്പ് പ്രത്യക്ഷപ്പെട്ടത്. ഒറ്റക്കെത്തുന്ന പെൺകുട്ടികൾക്ക് പ്രവേശനം അനുവദിക്കില്ല എന്നറിയിച്ചതിനു പിന്നാലെ ഡൽഹി ജുമാ മസ്ജിദ് ഇമാമിന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ നോട്ടീസയച്ചിരുന്നു.



പുരുഷനും സ്ത്രീക്കും ആരാധിക്കാനും പ്രാർത്ഥിക്കാനും ഉള്ള അവകാശം ഒരുപോലെ തന്നെയാണെന്നും സ്ത്രീകളുടെ പ്രവേശനം നിരോധിക്കാൻ ആർക്കും അധികാരമില്ലെന്നും നിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ വ്യക്തമാക്കിയിരുന്നു. സ്ത്രീകൾ പ്രവേശിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും എന്നാൽ പെൺകുട്ടികൾക്ക് ഇവിടെ ഒറ്റയ്ക്ക് വരാൻ കഴിയില്ലെന്നുമായിരുന്നു ജുമാ മസ്ജിദ് പബ്ലിക് റിലേഷൻസ് ഓഫീസർ സബിയുള്ള ഖാന്റെ വിശദീകരണം.


ടിക് ടോക്ക് വീഡിയോകൾ ഷൂട്ട് ചെയ്യാനും നൃത്തം ചെയ്യാനും പെൺകുട്ടികൾ ഇവിടെയെത്തുന്നത് നിർത്തലാക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്. 

ഞായറാഴ്‌ച, നവംബർ 20, 2022

മരിച്ച് കഴിഞ്ഞാല്‍ ചെയ്യേണ്ട 7 കാര്യങ്ങള്‍ ?

 1. കണ്ണ് അടച്ചു കൊടുക്കുക.

2. താടിയും തലയും കെട്ടുക

3. അവയവങ്ങള്‍ മടക്കി നിവര്‍ത്തുക.

4. ഉടുത്തിരുന്ന വസ്ത്രം മാറ്റി വേറെ ധരിപ്പിക്കുക.

5. നേരിയ തുണികൊണ്ട് ആകെ മൂടുക.

6. വയറിന്മേല്‍ എന്തെങ്കിലും വെക്കുക.

7. ഖിബ്‌ലക്ക് അഭിമുഖമായി കിടത്തുക.

കുളിപ്പിക്കുമ്പോള്‍ ആദ്യമായി ചെയ്യേണ്ട 7 കാര്യങ്ങള്‍

1. എഴുന്നേല്‍പ്പിച്ച് ഇരുത്തി വയര്‍തടവുക.

2. ഇടത് കൈകൊണ്ട് ഗുഹ്യാവയവം വൃത്തിയാക്കുക.(കയ്യിൽ തുണി ചുറ്റുക )

3. പല്ല് വൃത്തിയാക്കുക..(കയ്യിൽ തുണി ചുറ്റുക )

4. മൂക്ക് വൃത്തിയാക്കുക.

5. പൂര്‍ണമായി വുളൂഅ് എടുത്ത് കൊടുക്കുക.

6. താടിയും തലയും സോപ്പോ താളിയോ ഉപയോഗിച്ച് കഴുകിവൃത്തിയാക്കുക.

7. മുടിചീകുക (സ്ത്രീകളാണെങ്കില്‍ മുടി 3 ആക്കി മെടഞ്ഞിടുക)

കുളിപ്പിക്കല്‍

1. വലത് ഭാഗം കഴുത്ത്മുതല്‍ കാലറ്റം വരെ 3 പ്രാവശ്യം വെള്ളം ഒഴുക്കുക.

2. ഇടതു ഭാഗം കഴുത്ത്മുതല്‍ കാലറ്റം വരെ 3 പ്രാവശ്യം വെള്ളം ഒഴുക്കുക.

3. വലത് ഭാഗം ചരിച്ച് കിടത്തി വശവും പുറംഭാഗവും 3 പ്രാവശ്യം വെള്ളം ഒഴുക്കുക.

4. ഇടതു ഭാഗം ചരിച്ച് കിടത്തി വശവും പുറംഭാഗവും 3 പ്രാവശ്യം വെള്ളം ഒഴുക്കുക.

5. ശരീരത്തിന്റെ വലത്തും ഇടത്തും പുറവും കഴുത്ത് മുതല്‍ കാലറ്റംവരെ മുഴുവന്‍ ഭാഗങ്ങളിലും സോപ്പോ താളിയോ ഉപയോഗിക്കുക.

6. ആദ്യം വലത് ഭാഗം വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)

7. പിന്നെ ഇടത് ഭാഗം വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)

8. പിന്നെ വലത് വശവും പുറവും വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)

9. പിന്നെ ഇടത് വശവും പുറവും വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)

10. സുഗന്ധമോ കര്‍പ്പൂരമോ കലര്‍ത്തിയ വെള്ളം ആദ്യം വലത് ഭാഗത്ത് ഒഴിക്കുക. ( 3 പ്രാവശ്യം)

11. പിന്നെ 3 പ്രാവശ്യം ഇടത് ഭാഗത്ത് ഒഴിക്കുക.

12. വലത് ഭാഗം ചെരിച്ച് കിടത്തി 3 പ്രാവശ്യം വലതു വശത്തും പുറം ഭാഗത്തും ഒഴുക്കുക.

13. പിന്നെ ഇടത് ഭാഗം ചെരിച്ച് കിടത്തി 3 പ്രാവശ്യം വശവും പുറം ഭാഗവും വെള്ളം ഒഴുക്കുക.

14. തോര്‍ത്തോ തുണിയോ ഉപയോഗിച്ച് എല്ലാഭാഗത്തെയും വെള്ളം തുടച്ച് കളഞ്ഞ് മുണ്ട് ഉടുപ്പിക്കുക.

കഫന്‍ ചെയ്യല്‍

1. കണ്ണ്, മൂക്ക്, സുജൂദിന്റെ സ്ഥാനങ്ങള്‍ എന്നിവടങ്ങളില്‍ സുഗന്ധം പുരട്ടിയ പഞ്ഞിവെക്കാം (സുന്നത്തോ ഫര്‍ദോ ഇല്ല).

2. കഫന്‍ ചെയ്യാന്‍ ഒരു വസ്ത്രം മതി. (ഫര്‍ദ്)

3. പുരുഷന് സുന്നത്ത് 3 വസ്ത്രം.

4. സ്ത്രീക്ക് സുന്നത്ത് 5 വസ്ത്രം.

5. പുരുഷന് - ഷര്‍ട്ട്, മുണ്ട്, തുണി

6. സ്ത്രീക്ക് - മുണ്ട്, കുപ്പായം, മുഖമക്കന, 2തുണി എന്ന രീതി സ്വീകരിക്കാം.

7. തുണികള്‍ മാത്രമാണെങ്കില്‍ ആദ്യം ഇടത് ഭാഗത്ത് നിന്ന് മടക്കി നമസ്‌കാരത്തില്‍ കൈകെട്ടുന്നത് പോലെ വലത് മുകളില്‍ വരുന്ന രീതിയില്‍ മടക്കണം.

8. തുണികള്‍ അഴിയാതിരിക്കാന്‍ 3 കെട്ടുകള്‍ കെട്ടണം. അത് ഖബറില്‍ വെക്കുമ്പോള്‍ അഴിക്കണം.

അവലംബം :

1. മുഗ്‌നി

2. മിന്‍ഹാജുത്ത്വാലിബീന്‍

3. തുഹ്ഫ

4. മഹല്ലി

5. സ്വഹീഹ് ബുഖാരി

6. സ്വഹീഹ് മുസ്‌ലിം

7. ഫതുഹുല്‍ ബാരി

8. സുനന്‍ അഹ്മദ്

9. സുനന്‍ അബൂദാവൂദ്

10. സുനന്‍ ഇബ്‌നുമാജ

11. ശറഹുല്‍ മുഹദ്ദബ്

صلى الله على محمد صلى الله عليه وسلم

*ഇത് മാക്സിമം ഷെയർ ചെയ്യുക, കാരണം ഇതൊരു ജാരിയായ സ്വദഖയാകുന്നു, ജാരിയായ സ്വദഖ എന്നാൽ ലോകാവസാനം വരെ അതിൻ്റെ പ്രതിഫലം വർദ്ധിച്ചുകൊണ്ടിരിക്കും എന്നർത്ഥം. നിങ്ങൾ ഷെയർ  ചെയ്തത് ഇനി ആരൊക്കെ  ഷെയർ ചെയ്യുന്നുവോ അതിൻ്റെയൊക്കെ കൂലി നിങ്ങളുടെ ഖബറിലേക്കും വന്ന് ചേരും..

വ്യാഴാഴ്‌ച, ഓഗസ്റ്റ് 18, 2022

സുബ്ഹി ജമാഅത്തിന് മസ്ജിദിൽ പോകുന്നവരോട് ?

 സുബ്ഹി ജമാഅത്തിന് മസ്ജിദിൽ പോകുന്നവരോട് താങ്കള്‍  മഹാഭാഗ്യവാനാണ്.ദിവസത്തിന്റ് തുടക്കം മുതല്‍ തന്നെ  ആദ്യ  പരീ ക്ഷണത്തിൽ  താങ്കള്‍  വിജയം നേടി. ഫർളായ സുബ്ഹി ജമാഅത്തായി   നമസ്കരിച്ചവർ الله വിന്റെ സംരക്ഷണത്തിലാണെന്നും സുബ്ഹിക്ക് മുമ്പുള്ള  സുന്നത്ത്  നമസ്കരിച്ചവൻ  ദുനിയാവ്  മുഴുവനും  കിട്ടിയവനേക്കാൾ  ഉത്തമനാണെന്നും തിരുനബി  പറഞ്ഞു. ദിവസം മുഴുവൻ

അല്ലാഹുവിന്റെ സംരക്ഷണയിലായിക്കൊണ്ട് കഴിയണമെന്നുണ്ടെങ്കിൽ അല്പം നേരത്തെ  ഉണർന്ന് പള്ളിയിലേക്ക് പോകാൻ ശ്രമിക്കുക.

സുബ്ഹ് നിസ്കാരത്തെ പറ്റിയും സുബ്ഹ് നിസ്കാരത്തിൽ ഖുർആൻ ഓതുന്നതിനെ സംബന്ധിച്ചും ഖുർആൻ പറയുന്നത് നോക്കൂ..  وَقُرْآنَ الْفَجْرِ ۖ إِنَّ قُرْآنَ الْفَجْرِ كَانَ مَشْهُودًا 

(ഖുര്‍ആനോതിയുള്ള പുലര്‍കാല നമസ്‌കാരത്തിലും നിഷ്ഠ പുലര്‍ത്തുക.പ്രഭാത നമസ്‌കാരത്തിലെ ഖുര്‍ആന്‍ പാരായണം മാലാഖമാരാല്‍ സാക്ഷ്യം വഹിക്കപ്പെടും)

സഹോദരാ.. നീ സുബ്ഹിക്ക്  മസ്ജിദില്‍  എത്തുന്ന  സമയം  അവിടെ  വളരെ  കുറച്ചു  പേരെ മാത്രമേ  നിനക്ക്   കാണാന്‍കഴിഞ്ഞതെങ്കിൽ  നീ കാര്യമാക്കണ്ടാ ..

നിന്നെ നിന്റെ  റബ്ബ്  പ്രത്യേകം തെരെഞ്ഞെടുത്തിരിക്കുന്നു  എന്ന് നിനക്ക്  സന്തോഷിക്കാം. ..

മസ്ജിദിന് പുറത്തു  നീ അഴിച്ചു  വെച്ച  നിന്റെ  ചെരുപ്പ് 👠  ഉറങ്ങുന്ന  രാജാവിന്റെ  കിരീടത്തേക്കാൾ  ഭംഗിയുള്ളതാണ്..

സുബ്ഹി യും ഇശാഉം ജമാഅത്തായി നിസ്കരിക്കുന്നവന് രാത്രി മുഴുവനായി നിന്ന് നമസ്കരിച്ചതിൻറ്റെ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു.ഇനി സുബ്ഹ് ജമാഅത്തിൽ  പങ്കെടുക്കാതെ  കൂർക്കം വലിക്കുന്നവരോട്.താങ്കള്‍  വല്ലാത്ത ഒരു  പരീക്ഷണത്തിൽ  അകപ്പെട്ടിരിക്കുന്നു എന്നെങ്കിലും  സമ്മതിക്കുക. ദുനിയാവിനു  വേണ്ടി  പലപ്പോഴും  ഊണും ഉറക്കവും  നാം മാറ്റിവെക്കാറുണ്ട്..

പക്ഷേ  ആഖിറത്തിനായി  ഏതാനും മിനിറ്റ്  നേരത്തെ   ഉറക്കം  എന്ത്കൊണ്ട്  നമുക്ക്  മാറ്റിവെച്ചു കൂടാ..❓

ആർക്കു വേണ്ടിയാണോ നാം  ദുനിയാവ്  വാരിക്കൂട്ടാൻ  സുബഹിക്ക് ഹാജരാവാതെ  ഉറങ്ങിയത്  ആ ആളുകള്‍  നാളെ നമ്മെ ഖബറടക്കി  പിരിഞ്ഞു പോവുകയാണ്  എന്നെങ്കിലും  ഒന്ന്  ഓര്‍ത്തു  കൂടേ.  ഇത് വായിച്ചു കഴിഞ്ഞാലുടൻ തീരുമാനം എടുക്കുക.  മൊബൈലിലെ അലാറം  സെറ്റു ചെയ്യുക.     الله അനുഗ്രഹിക്കട്ടെ.. സത്യം മനസിലാക്കി ജീവിച്ച് മരിക്കാൻ الله

ഹിദായത്ത് നൽകി  അനുഗ്രഹിക്കുമാറാകട്ടെ

....آمـــــــــــــين

ഇത് ഫോര്‍വേഡ്‌ ചെയ്യുക. ''ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ   നന്‍മ ചെയ്യുന്നവനെ പോലെയാണ്''

ഖുർആൻ ദൈവീകമാണെന്ന് വിശ്വസിക്കാൻ എനിക്ക് ഇത് മതി. - ടോമി സെബാസ്റ്റ്യൻ

ഒരു പുരുഷ ബീജത്തിന്റെ ആയുസ്സ് എത്രയാണ്? ഏതാനും മണിക്കൂർ മാത്രമാണ് എന്നായിരുന്നു ശാസ്ത്രം ഇതുവരെ കണ്ടെത്തിയിരുന്നത്.

ലോകം മുഴുവനും ഇതെവരെ മനസ്സിലാക്കിയിരുന്നത്.

എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ പുരുഷ ബീജത്തിന് 120 ദിവസം വരെ സ്ത്രീ ശരീരത്തിൽ ജീവിക്കാൻ സാധിക്കും, എന്ന് പുതിയ പഠനങ്ങൾ കാണിക്കുന്നു.

രക്തത്തിൽ അഡ്രിനാലിൻ എന്ന ഹോർമോണിന്റെ സാന്നിധ്യം കൂടുതലുള്ള സാഹചര്യങ്ങളിലാണ് പെണ്ണുങ്ങളിൽ ഇപ്രകാരം സംഭവിക്കുന്നത് എന്ന് ഓസ്ട്രേലിയയിലെ കോനൻ ഡോയൽ സർവ്വകലാശാലയിൽ അധ്യാപകനായ ഡോ. വാട്സൺ കണ്ടെത്തിയിരിക്കുന്നു.

120 ദിവസം എന്നത് നാലുമാസം ആണ്. രക്തത്തിൽ അഡ്രിനാലിന്റെ അളവ് കൂടുതലായി കാണുന്നത് അതീവ ദുഃഖം ഉണ്ടാവുമ്പോഴാണ്. ഇത് ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം പുതിയ അറിവ് ആണെങ്കിലും 1400 വർഷം മുൻപ് ഉണ്ടായിരുന്ന ഒരു ഗ്രന്ഥത്തിൽ (ഖുർആൻനിൽ) ഇതേക്കുറിച്ച് എഴുതിയിട്ടുണ്ടെങ്കിൽ അത് തീർച്ചയായും ദൈവിക വെളിപാട് തന്നെയാണ് എന്ന് ഡോക്ടർ വാട്സൺ BBCക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

1400 വർഷം മുമ്പ് ഭർത്താവ് മരിച്ചാൽ ഭാര്യ 130 ദിവസം ഇദ്ദ ആചരിക്കണം എന്ന് പറഞ്ഞതിന്റെ ശാസ്ത്രീയ വശം ഇതാണ്. ഭർത്താവ് മരിക്കുമ്പോൾ ഉണ്ടാകുന്ന കടുത്ത മാനസിക വിഷമത്തിൽ ഭാര്യയുടെ ശരീരത്തിൽ കൂടുതൽ അഡ്രിനാലിൻ ഉണ്ടാവുകയും അതിൻറെ സാന്നിധ്യത്തിൽ ഭർത്താവിന്റെ ബീജകോശങ്ങൾ ഭാര്യയുടെ ശരീരത്തിൽ നാലുമാസം നിലനിൽക്കുകയും അങ്ങനെ ആ സ്ത്രീ നാലുമാസം കഴിഞ്ഞു പോലും ഗർഭം ധരിക്കാൻ സാധ്യതയുണ്ട് എന്നുള്ള ശാസ്ത്രീയ വസ്തുത അന്നത്തെ പ്രാകൃത സമൂഹത്തിനു മാത്രമല്ല ആധുനിക സമൂഹത്തിന് ഇതെവരെ പോലും അറിവില്ലാത്ത ഒരു കാര്യമായിരുന്നു.

ഈ ഒരൊറ്റ കാര്യം മാത്രം മതി പരിശുദ്ധമായ ആ കിത്താബ് (ഖുർആൻ) ദൈവികമാണ് എന്ന് എനിക്ക് വിശ്വസിക്കാൻ. 

ഭർത്താവ് മരിച്ചാൽ 4 മാസം അതായത് 120 ദിവസം ഇദ്ദ ഇരിക്കണമെന്ന ഭാര്യയോടുള്ള ഇസ്ലാമിക അധ്യാപനത്തിന്റെ ശാസ്ത്രീയ സത്യം ഇതാണ്‌

വ്യാഴാഴ്‌ച, ജനുവരി 06, 2022

ഞായറാഴ്‌ച, ഡിസംബർ 12, 2021

17,000 സ്‌ക്വയര്‍ ഫീറ്റില്‍ പുനർനിർമ്മിച്ച പെരുമ്പാവൂരിനടുത്തുള്ള പളളിയുടെ കാഴ്ചകൾ?

850 വര്‍ഷത്തിലേറെ പഴക്കമുള്ള, പളളിയാണ് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള സൗത്ത് വല്ലം ജുമാ മസ്ജിദ്. 17,000 സ്‌ക്വയര്‍ ഫീറ്റില്‍ ഇരു നിലകളിലായി പഴമ ചോരാതെ മനോഹരമായി പുനർനിർമ്മിച്ച പളളിയുടെ കാഴ്ചകൾ കാണാം.

https://www.youtube.com/watch?v=mTejzBXXm78


വ്യാഴാഴ്‌ച, ഡിസംബർ 09, 2021

കടലിനുനടുവിലെ പള്ളി @ Mumbai

 കടലിനുനടുവിലെ ഹാജി അലി ദർ​ഗ !!

വെള്ളിയാഴ്‌ച, ഡിസംബർ 03, 2021

ലൈഫ് സര്‍ട്ടിഫിക്കറ്റ് 31 നകം അയക്കണം ?

കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ www.kmtboard.com ല്‍ ലഭ്യമായ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ശേഷം ഡിസംബര്‍ 31 നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ്, KURDFC ബില്‍ഡിംഗ് രണ്ടാം നില, ചാക്കോരത്തുകുളം, വെസ്റ്റ് ഹില്‍ പി.ഒ. കോഴിക്കോട് 673 005 എന്ന വിലാസത്തില്‍ അയക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0495 2966577.

തിങ്കളാഴ്‌ച, സെപ്റ്റംബർ 27, 2021

മദ്‌റസകള്‍ നവംബര്‍ ഒന്നിന് തുറക്കും; ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശം ?

 ചേളാരി : ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തി മദ്‌റസകള്‍ നവംബര്‍ ഒന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു.

കോവിഡ് 19 പശ്ചാത്തതലത്തില്‍ നിയന്ത്രണങ്ങള്‍ കാരണം 2020 മാര്‍ച്ച് 10 മുതല്‍ അടഞ്ഞുകിടന്ന മദ്‌റസകളാണ് നവംബര്‍ ഒന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ നവംബര്‍ ഒന്നിനു തുറന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

രളത്തിനകത്തും പുറത്തുമായി 10316 മദ്‌റസകളാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. 

ഒന്നര വര്‍ഷമായി ഓണ്‍ലൈന്‍ ക്ലാസിലുടെ പഠനം നടത്തി വന്ന പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് നവബംര്‍ ഒന്നു മുതല്‍ ഓഫ് ലൈന്‍ പഠനത്തിനൊരുങ്ങുന്നത്. മദ്‌റസകള്‍ തുറക്കുന്നതിന് മുന്നോടിയായി ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മദ്‌റസ മാനേജിംഗ് കമ്മിറ്റികളോട് യോഗം നിര്‍ദ്ദേശിച്ചു.

മദ്‌റസകളില്‍ ആവശ്യമായ മെയിന്റനന്‍സ് നടത്തണം. ക്ലാസ് റൂമുകളും പരിസരവും ശുചീകരിക്കണം. ക്ലാസെടുക്കാന്‍ മതിയായ മുഅല്ലിംകളുടെ സാന്നിദ്ധ്യം ഉറപ്പാക്കണം. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിക്കണം. മുഅല്ലിംകളും വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കോവിഡ് ബാധിതരോ രോഗലക്ഷണമുള്ളവരോ ക്ലാസുകളില്‍ ഹാജരാവുന്നത് ഒഴിവാക്കണം. അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന ഓണ്‍ലൈന്‍ പഠനം തുടരാം. മദ്‌റസ ഭാരവാഹികള്‍ ഗൃഹ സന്ദര്‍ശനം നടത്തി ആവശ്യമായ ബോധവല്‍ക്കരണം നടത്താനും യോഗം നിര്‍ദ്ദേശിച്ചു. മദ്‌റസകള്‍ തുറക്കുന്നതിന്റെ മുന്നോടിയായി ആവശ്യമായ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒക്ടോബര്‍ 10നകം ജില്ലാ തലങ്ങളിലും 25നകം റെയ്ഞ്ച് തലങ്ങളിലും മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്റെയും ജംഇയ്യത്തുല്‍ മുഅല്ലിമീന്റേയും സംയുക്ത യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു.

പ്രസിഡന്റ് പി. കെ. പി അബ്ദുസ്സലാം മുസ്‌ലിയാരുടെ രോഗ ശമനത്തിന് വേണ്ടിയും വി. കെ. അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മഗ്ഫിറത്തിനു വേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥന നടത്തി

‘ജിഹാദ്: വിമര്‍ശനവും യാഥാര്‍ത്ഥ്യവും’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സമസ്ത ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നടത്തുന്ന ‘ബോധന യത്‌നം’ വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു.


അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത